Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Wednesday, January 08, 2014

ലൊക്കേഷനില്‍ നിന്ന്

നാളെ പരീക്ഷയൊന്നുമില്ല, പക്ഷെ ഷൂട്ടിംഗുണ്ട്. ഇടതുഭാഗത്ത് സിനിമാട്ടോഗ്രാഫര്‍ കെ.ജി. ജയന്‍ വലതുഭാഗത്ത് സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍


കവി അന്‍‌വര്‍ അലിയുമൊത്ത്

ജഗദീഷുമൊത്ത്

സിനിമാട്ടോഗ്രാഫര്‍ കെ.ജി. ജയനുമൊത്ത്

സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍ക്കൊപ്പം
ശ്രീ എം.പി. സുകുമാരന്‍ നായരുടെ ആറാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ [ നീണ്ടൂര്‍ - ഏറ്റുമാനൂര്‍ ] ഇടവേളകളില്‍ എടുത്ത ചില ഫോട്ടോകള്‍

Monday, January 30, 2012

സിനിമാ മന്ത്രിയുടെ ശ്രദ്ധയ്ക്ക്

മലയാള സിനിമാ വ്യവസായത്തെ പരിപോക്ഷിപ്പിക്കുന്നതിനായി സിനിമാ മന്ത്രി ഒരുപാട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും, നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം ശ്രമങ്ങളെ എതിര്‍ക്കാനും, തുരങ്കം വെയ്ക്കാനും ഒരു കൂട്ടം ആളുകളുണ്ടെന്ന് നാം ഇതിനകം കണ്ടു കഴിഞ്ഞു. അതിലെ പ്രധാന വില്ലന്മാര്‍ ഒരു കൂട്ടം തിയ്യേറ്റര്‍ ഉടമകളോ, അതുമല്ലെങ്കില്‍ ഉടമകളെ അടിമകളാക്കാന്‍ കഴിയുന്ന തിയ്യേറ്റര്‍ മാനേജര്‍മാരോ ആണെന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. 
മലയാള സിനിമ റിലീസിനുവേണ്ടി തിയ്യേറ്ററുകളെ സമീപിക്കുമ്പോള്‍ നല്‍കാതിരിക്കുകയും അതേ സമയം അന്യഭാഷാ ചിത്രങ്ങള്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ റിലീസ് ചെയ്യുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഇത്തരം ഒരു നെറികേട് മഹാരാഷ്ട്രയിലെയോ, തമിഴ്നാട്ടിലെയോ, കര്‍ണ്ണാടകയിലെയോ തിയ്യേറ്റര്‍ ഉടമകളോ, മാനേജര്‍മാരോ ചെയ്യില്ല എന്നതാണ്.  അവരെപോലെ ഭ്രാന്തമായ ഒരു ഭാഷാ സ്നേഹമോ, മണ്ണിന്റെ മക്കള്‍ വാദമോ സമ്പൂര്‍ണ്ണ സാക്ഷരത അവകാശപ്പെടുന്ന ഒരു ജനതയ്ക്ക് ഭൂഷണമല്ലെങ്കിലും, കേരളത്തിലെ തിയ്യേറ്ററുകള്‍ മലയാള സിനിമയ്ക്ക് പ്രഥമ സ്ഥാനം നല്‍കണം എന്ന ഒരു മിനിമം മോഹം മലയാളികള്‍ക്കുണ്ടായാല്‍ അതില്‍ തെറ്റു പറയാനാവുമോ! എന്നാല്‍ കാശുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് തിയ്യേറ്റര്‍ നടത്തുന്നതെന്നും, അതിനു അന്യഭാഷാ ചിത്രങ്ങളാണ് അഭികാമ്യമെന്നും തോന്നുന്നുവെങ്കില്‍ അവരുടെ തിയ്യേറ്ററുകള്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്ന് പറയാന്‍ സര്‍ക്കാരിനു കഴിയേണ്ടതാണ്. മലയാല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പണിതീര്‍ത്ത കെ.എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തിയ്യേറ്ററുകള്‍ പോലും മേല്പറഞ്ഞ ദുഷ്പ്രവൃത്തികളില്‍ നിന്നും മുക്തമല്ല എന്നത് ഖേദകരമാണ്.

ഇത്തരം തിയ്യേറ്റര്‍ ഉടമകളേയും, കൈക്കൂലി വാങ്ങി തന്നിഷ്ടപ്രകാരം മലയാള സിനിമയെ അകറ്റി നിര്‍ത്തി അന്യഭാഷാ ചിത്രങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ ഉത്സാഹിക്കുന്ന മാനേജര്‍മാരേയും ഒരു പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമാ നടനും, സിനിമാ മന്ത്രിയുമായ ശ്രീ ഗണേഷ്‌കുമാറിന്റെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് വിനയപൂര്‍വ്വം ക്ഷണിക്കുന്നു.