Monday, November 26, 2007

കുട്ടിമാളൂ സന്ദേശം

“ഹലോ... അതേയ്... ഞാന്‍ കുട്ടിമാളു,....... ങേ,..... ഹലോ......, കേള്‍ക്കണില്യേ ഞാന്‍ പറേണത്?”

"പറഞ്ഞോളു കുട്ടിമാളു, ങാ അതെ, ..... കുഞ്ഞപ്പനാണ്, എനിക്ക് കേക്കണ് ണ്ട്."


"ഓഹോ, കേക്കണ്ണ്ടോ, എന്നട്ടാണോ, ഇവിടെന്ന് ഇത്രേം വിളിച്ച് കൂവീട്ടും, ഒന്നും അറിയാത്ത പോലെ ഇത്രേം സമയം കഴിഞ്ഞട്ട് പറയണത്....കേക്കണ്ണ്ട്ന്ന്."


"എന്റെ കുട്ടിമാളു നീ കൊറേ നേരായിട്ട് അവടന്ന് പറഞ്ഞു തുടങ്ങിയതെങ്ങന്യാ ഞാനറിയണേ.. നിന്റെ ശബ്ദം കേട്ടപ്പ തന്നെ ഞാന്‍ പറഞ്ഞു, കേക്കണ്ണ്ട്ന്ന്."

"അതേ ഇത് ISD യാ, അതു പറഞ്ഞ് സമയം കളയണ്ട."
അത് ശര്യാ, നീ നമ്മടെ കുഞ്ഞുമക്കളെ ഒന്ന് വിളിക്ക്. അവരുടെ ശബ്ദം കേട്ടട്ട് കൊറേ നാളായി."

"ഹോ, അച്ഛന്റെ കുഞ്ഞുമക്കള്. ഒക്കെ ആരെങ്കിലും വന്ന് വിളിച്ചാല്‍ റെഡിയായി നീയോ ഞാനോന്ന് പറഞ്ഞ് നിക്കണ പിള്ളേരാണ്. അവര് ഇരുന്ന് പഠിക്ക്യാ.. എന്താ പറയാനൊള്ളേന്ന് വച്ചാ ഞാന്‍ പറഞ്ഞോളാം. അല്ലെങ്കിലും നിങ്ങള്‍ക്കെപ്പോഴും അവരുടെ കൂടെ സംസാരിക്കണംന്നല്ലാണ്ട് എന്റെ ശബ്ദം കേക്കണത് അലര്‍ജ്യാണല്ലോ.."

"എന്റെ കുട്ടിമാളു. അവരു പഠിക്ക്യാണെങ്കില്‍ വിളിക്കണ്ട. നിന്റെ വിശേഷങ്ങള്‍ പറയൂ."

"ങും, ഇനി എനിക്ക് വിശേഷല്യാത്തേന്റെ കൊറവേ ഉള്ളു. അതേ, ഞാനിപ്പ വിളിച്ചതേ നിങ്ങടെ ആ തെണ്ടിനടന്നിരുന്ന ഒരു അമ്മാമനില്ലേ, ... ആ ഗോപാലമ്മാന്‍...... അങ്ങേരു ഇന്നലെ ചത്തു. ഏതോ പീടികത്തിണ്ണയില്‍ കിടന്നാ ചത്തതത്രെ."

കുഞ്ഞപ്പന്റെ ശിരസ്സിലൊരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് കണ്ഠനാളത്തിലൂടെ ലാവ താഴോട്ടൊഴുകുന്നതുപോലെ തോന്നി. ഒരു നിമിഷം അയാള്‍ ദ്രവിച്ച് ഇല്ലാതാകുന്നതായ് അറിഞ്ഞു. അപ്പോള്‍ അതാ ഗോപാലമ്മാന്‍ തന്നെ വന്ന് താങ്ങി എഴുന്നേല്പിക്കുന്നു. എന്തൊരു സ്നേഹമാണാ മുഖത്ത്. എന്നും എല്ലാവരും തന്നെ പുച്ഛിച്ച് പുറന്തള്ളിയപ്പോഴും ഗോപാലമ്മാന്‍ മാത്രമേ തന്നെ സഹായിച്ചീട്ടുള്ളു. ഉദ്യോഗം തെണ്ടി നടന്നിരുന്ന കാലത്ത്, ഊണു സമയത്ത് അറിയാതെ അച്ഛന്റെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ അമ്പലപ്പറമ്പില്‍ ചുറ്റി നടക്കുമ്പോള്‍ കള്ളുഷാപ്പില്‍ കൊണ്ടുപോയി ഇറച്ചിയും, കപ്പയുമൊക്കെ വാങ്ങിത്തന്ന് സ്നേഹത്തോടെ പറയുമായിരുന്നു. "നീ ഒരിക്കല്‍ നന്നാവും, അപ്പോ ഇന്ന് നിന്നെ തള്ളിപ്പറഞ്ഞോരൊക്കെ നിന്റെ സ്വന്താവാന്‍ മത്സരിക്കും. ഈ ഗോപാലമ്മാന്‍ അപ്പഴും ഇവടൊക്കെ തന്നെ കാണും കുഞ്ഞാ.." വെശന്നതുകൊണ്ട് വാരിവലിച്ച് തിന്ന് ഇക്കിള്‍ വരുമ്പോള്‍ ദാഹം മാറ്റാന്‍ താന്‍ കള്ളും കുപ്പിയില്‍ കൈ വെക്കും. അപ്പോള്‍ സ്നേഹത്തോടെ തലക്കൊരു കിഴുക്കും തന്ന് പറയും, "ഇത് നീ തൊടാന്‍ പാടില്ല. ഇക്കിളിന് വെള്ളം കുടിക്ക്വാ ചെയ്യാ അല്ലാണ്ട് കള്ളല്ല. മാത്രോല്ല, നീ ഈ സാധനം കഴിച്ചൂന്നെങ്ങാന്‍ അമ്മാവന്‍ കേട്ടാ‍, അന്ന് പിന്നെ നീയെന്റെ മരുമോനല്ലാ. പക്ഷെ നീ വല്യ ആളാവുമ്പോ എന്നും കള്ളു കുടിക്കാനുള്ള കാശ് നീ ഈ പാവം അമ്മാമനു തരണം. നീ നല്ലവനാടാ,,,,"


അത് പറഞ്ഞ് അമ്മാവന്‍ കരഞ്ഞു കൊണ്ട് തലയില്‍ കൈ വച്ചനുഗ്രഹിക്കും, മദ്യവും മാംസവും മണക്കുന്ന ചുണ്ട് കൊണ്ട് ഉമ്മ വെക്കും. അങ്ങനെയുള്ള തന്റെ അമ്മാവന്‍ മരിച്ചു എന്ന് പറഞ്ഞെങ്കിലും വാക്കുകള്‍കൊണ്ട് അവള്‍ക്കാ ശവശരീരത്തിനെയെങ്കിലും ബഹുമാനിക്കാമായിരുന്നു.
“ഹലോ, എന്റെ കാശ് മുഴുവന്‍ ഈ മനുഷ്യനെ വിളിച്ച് തീരൂലോ എന്റെ ഈശ്വരാ...എവടെ പോയി കെടക്ക്വാ?” കുട്ടിമാളുവിന്റെ സ്വരം ഉയരുന്നു.
കുഞ്ഞപ്പന്‍ ശബ്ദം പതറാതിരിക്കാന്‍ പണിപ്പെട്ട് ചോദിച്ചു, എന്നട്ട്?
“ഹോ അവടെ ഫോണ്‍ പിടിച്ച് മനോരാജ്യം കാണായിരുന്നു അല്ലേ... കാശെത്രെ ആവുംന്ന് ആലോചിക്കാത്തെന്താ.... എന്നട്ടെന്താവാന്‍? ആരും ഏറ്റെടുക്കാനില്ലാത്തോണ്ട് പഞ്ചായത്ത് ശ്മശാനത്തില്‍ ദഹിപ്പിച്ചൂന്നാ കേട്ടേ.”


“ നിനക്കെങ്കിലും......” അയാളുടെ തൊണ്ട ഇടറി
“ഹോ, ഞാന്‍ ചെന്ന് ആ ശവം ഏറ്റെടുക്കായിരുന്നില്ലേന്ന് അല്ലേ... അങ്ങേരടെ സ്വത്ത് തട്ടിയെടുത്ത് അനുഭവിക്കണ രണ്ട് അമ്മായിമാരുണ്ടായിരുന്നില്ലേ, അവര്‍ക്കില്ലാത്ത സ്നേഹെന്തിനാ ഞാന്‍ കാണിക്കണേ?”
കുഞ്ഞപ്പന്‍ ഒരു കൈ കൊണ്ട് മേശയില്‍ പിടിച്ച് താഴെ ചമ്രം പടഞ്ഞിരുന്നു. മനസ്സ് ഗോപാലമ്മാവനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
“ഹലോ, നിങ്ങളെന്തെങ്കിലും പറയുന്നുണ്ടോ?”



കുഞ്ഞപ്പന്‍ വിക്കി വിക്കി പറഞ്ഞു, “അല്ലാ, എന്നെ പണ്ട് ഒരുപാട് സഹായിച്ചീട്ടുള്ളതാണെന്ന് ഞാന്‍ നിന്നോട് പറഞ്ഞീട്ടില്ലേ...”
“അതിന് ഓരോ വരവിനും നല്ലോണം കള്ളും സിഗരറ്റും ഒക്കെ കൊടുക്കാറുംണ്ടല്ലോ, അപ്പ അതോടെ തീര്‍ന്നു. ങാ അതൊക്കെ പോട്ടെ, ആവശ്യല്യാത്ത കാര്യം പറഞ്ഞ് നേരം കളഞ്ഞു.”

 
കുഞ്ഞപ്പനതു സഹിക്കാനായില്ല. കണ്ണുനീര്‍ ധാരധാരയായ് ഒഴുകി അയാള്‍ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അയാളുടെ കാഴ്ച്ചയും ശബ്ദശേഷിയും നഷ്ടപ്പെട്ടതുപോലെ. കുഞ്ഞപ്പന്‍ പറഞ്ഞു,
“ഗോപാലമ്മാന്‍ നല്ല പ്രായത്തില്‍ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കില്‍ അമ്മാവന് എല്ലാവരും ഉണ്ടായിരുന്നേനെ. പക്ഷെ അപ്പോ ഞങ്ങളാരും ഇപ്പഴത്തെ ഞങ്ങളാവില്യായിരുന്നു.”



“ഹോ, നിങ്ങളത് വിട് മനുഷ്യാ... അദ്ദേഹത്തിന്റെ കയ്യിലിരിപ്പിനനുസരിച്ച് അദ്ദേഹത്തിനു കിട്ടീന്ന് കരുത്യാ മതി. അതേ ഞാന്‍ പറയാന്‍ വന്നത് മറ്റൊരു കാര്യാ, അത് കാര്‍ഡ് കഴിയുമ്പഴക്കും പറയട്ടെ, നിങ്ങള് അമ്മാവന്‍ പുരാണം പറഞ്ഞ് സമയം കളയല്ലേ. ഞാനിവിടെ ഓടിനടന്ന് കാര്യങ്ങളൊക്കെ നടത്തണതൊന്നും നിങ്ങള്‍ക്കറിയേണ്ടല്ലോ. ഈ മാസം നിങ്ങള് പൈസ വളരെ കുറവാണല്ലോ അയച്ചത്. ”


കുഞ്ഞപ്പന്‍ ഫോണ്‍ പൊത്തിപ്പിടിച്ച് ഉറക്കെ കരഞ്ഞു.
“ഹലോ, കാശിന്റെ കാര്യം പറഞ്ഞപ്പോ മിണ്ടാട്ടോം ഇല്യാണ്ടായാ....” കുട്ടിമാളുവിന്റെ പരിഭവം അയാള്‍ കേട്ടെങ്കിലും പെട്ടെന്നൊന്നും പറയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. എന്തെങ്കിലും പറയാന്‍ ആഗ്രഹിച്ചെങ്കിലും കുഞ്ഞപ്പന്‍റ്റെ ശബ്ദം ശരിക്ക് പുറത്തുവന്നില്ല, പക്ഷെ ഒരു വിധം അയാള്‍ പറഞ്ഞൊപ്പിച്ചു.


“കുറച്ച് ദിവസായ് എനിക്ക് നല്ല സുഖംണ്ടായില്യ. ആശുപത്രിയി......”
“നിങ്ങടെ ശബ്ദത്തിന് ഇപ്പഴും നല്ല അടവുണ്ട്. അല്ലെങ്കിലും ഞാന്‍ വേണ്ടാന്ന് പറഞ്ഞാലും അത് കേള്‍ക്കാതെ എത്ര രാത്രിയായാലും, പച്ചവെള്ളത്തില്‍ കുളിക്കുന്ന ശീലം കാനഡായിലും നിങ്ങള് മൊടക്കീട്ടുണ്ടാവില്ല. പിന്നെങ്ങന്യാ...”


“ അതല്ല കുട്ടിമാളു, എനിക്ക് ബി.പി. കൂടീട്ട് ഞാന്‍ ആശുപത്രി...”
“ഹോ എന്റെ മനുഷ്യാ, നിങ്ങളിങ്ങനെ പേടിച്ചാലോ, നിങ്ങള്‍ക്കൊരു കൊഴപ്പോം ഇല്ല. രണ്ടുമാസം കഴിഞ്ഞാലവടത്തെ കോണ്ട്രാക്റ്റ് തീരുന്നതൊക്കെ ആലോചിച്ച് അസ്വസ്ഥത തോന്നിയതാവും.. ഇവടെ വെച്ചും നിങ്ങളിങ്ങനെ എന്നെ പേടിപ്പിച്ചീട്ടുള്ളതാ, കൊറച്ച് ജീരകം വെള്ളം ചൂടാക്കി തന്നാ അപ്പ മാറാറുണ്ട് ആ വെപ്രാളം. ഓ ഇങ്ങനെ ഒരു പേടിത്തൊണ്ടന്‍... നിങ്ങള്‍ക്കത്ര പ്രായമൊന്നും ആയിട്ടില്ല, ഇനി വന്നട്ട് ഗള്‍ഫിലെങ്ങാന്‍ നോക്കാം.”



എങ്ങനെയെങ്കിലും ഇവിടന്ന് പോയീട്ട് നാട്ടില്‍ നില്‍ക്കാന്‍ കൊതിച്ച കുഞ്ഞപ്പന്റെ മനസ്സില്‍ വീണ്ടും വീണ്ടും അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിക്കൊണ്ടിരുന്നു. അയാള്‍ എല്ലാറ്റിനും ഫോണിലൂടെ മൂളിക്കൊണ്ടിരുന്നു.


“അതേയ്, ഫോണ്‍ ഇപ്പ കട്ടാവും. പിന്നെ ഇങ്ങോട്ട് വിളിച്ച് കാശ് കളയണ്ട ട്ടാ, ആവശ്യംണ്ടെങ്കില്‍ ഞാനങ്ങോട്ട് വിളിക്കാം. ഒരു കാര്യം കൂടി, ബാക്കി കയ്യില് കാശുണ്ടെങ്കില്‍ നാളെ തന്നെ അയക്കൂ ഇവിടെ അടുത്തുള്ള ബാങ്ക് രണ്ടാഴ്ചക്കുള്ളില്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിന് 11 ശതമാനം തരാന്ന് പറഞ്ഞിട്ടുണ്ട്. ഫോണ്‍ ഡിസ്കണക്റ്റ് ആയ ശബ്ദം അയാള്‍ കേട്ടു.”
കുഞ്ഞപ്പന്റെ കൈകള്‍ കിടുകിടുന്നനെ വിറച്ചു, പൊടുന്നനെ നെഞ്ചിനുള്ളില്‍ നിന്നും ഹലോ ഹലോ ഹലോ എന്ന് തിക്കി തിരക്കി ഉച്ചത്തിലുള്ള നിലവിളി കേട്ട് കുഞ്ഞപ്പന്‍ എന്തോ പറയാനായ് വായ് തുറന്നു. അപ്പോള്‍ ആ നിലവിളിയും ഒടുങ്ങി. ഫോണ്‍ കുഞ്ഞപ്പന്റെ കയ്യില്‍ നിന്നും തെറിച്ചു വീണു.

- 0 -

59 comments:

Murali K Menon said...

“കുട്ടിമാളൂ സന്ദേശം” എന്ന ഈ കഥ പ്രവാസി മലയാളികള്‍ക്കാ‍യ് സമര്‍പ്പിക്കുന്നു.

asdfasdf asfdasdf said...

മറ്റൊരു പ്രവാസി .
:(

വല്യമ്മായി said...

ഒരു പ്രവാസി അതിലുപരി മറ്റൊരു ഗോപാലനമ്മവന്റെ അനന്തിരവളും.

വേണു venu said...

മുരളി മാഷേ,
വളരെ ചെറിയൊരു ഫോണ്‍ വിളിയിലൂടെ പ്രവാസികളുടെ നിലവിളി കോറി ഇട്ടിരിക്കുന്നു.

ഇഷ്ടപ്പെട്ടു ഈ ആഖ്യാനം.

“കുഞ്ഞപ്പന്‍ ഫോണ്‍ പൊത്തിപ്പിടിച്ച് ഉറക്കെ കരഞ്ഞു“.
കുഞ്ഞപ്പനു പിന്നില്‍ നിന്നു കരയുന്ന പ്രവാസികളോടൊപ്പം ഞാനും.........

സുല്‍ |Sul said...

മുരളീ
നന്നായിരിക്കുന്നു ഇത്. കുഞ്ഞന്റെ മനസ്സിന്റെ താളം വളരെ ഭംഗിയായി വരഞ്ഞിട്ടീരിക്കുന്നു.

-സുല്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായി
:)

ഇട്ടിമാളു അഗ്നിമിത്ര said...

കുട്ടിമാളുന്നൊക്കെ കണ്ടപ്പൊ ഇട്ടിമാളുവിനിട്ട് വല്ല കൊട്ടും ആണോന്നറിയാന്‍ ഓടി വന്നതാ... ഇതുപോലൊരു അമ്മാവന്റ്റെ അനന്തരവള്‍ തന്നെ ഞാനും...

ഉപാസന || Upasana said...

ishTaayi maashE...
:)
upaasana

ചന്ദ്രകാന്തം said...

വേരുകള്‍ നഷ്ടപ്പെടുന്നവന്റെ സങ്കടം...
ഉള്ളില്‍ത്തട്ടി.

ശ്രീഹരി::Sreehari said...

ജീവിതഗന്ധിയായ കഥ. നന്നായിട്ടെഴുതിയിരിക്കുന്നു.

Kaithamullu said...

മുരളിയേട്ടാ,

അടുത്ത കാ‍ലത്ത് വായിച്ച, ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരു കഥ, അല്ല, സംഭവം അല്ല, അനുഭവം!

ഈ സന്ദേശത്തിന് നന്ദി!

ശ്രീ said...

"നീ ഒരിക്കല്‍ നന്നാവും, അപ്പോ ഇന്ന് നിന്നെ തള്ളിപ്പറഞ്ഞോരൊക്കെ നിന്റെ സ്വന്താവാന്‍ മത്സരിക്കും. ഈ ഗോപാലമ്മാന്‍ അപ്പഴും ഇവടൊക്കെ തന്നെ കാണും കുഞ്ഞാ.."

മുരളിയേട്ടാ...

വളരെ ടച്ചിങ്ങ്!

G.MANU said...

a touching piece on pravasis..mashe

Murali K Menon said...

കുട്ടിമാളൂ സന്ദേശം വായിച്ച് ചൂടോടെ അഭിപ്രായം അറിയിച്ച കുട്ടന്മേനോന്‍, വല്യമ്മായി, വേണൂ, സുല്‍, വഴിപോക്കന്‍[Vazhipokkan], ഇട്ടിമാളു (ഒരു പേരിട്ടു എന്നതൊഴിച്ചാല്‍ ആരെയും മന:പൂര്‍വ്വം വേദനിപ്പിക്കാന്‍ എനിക്കിഷ്ടമല്ല ഇട്ടിമാളു), ഉപാസന, ചന്ദ്രകാന്തം, ശ്രീഹരി, കൈതമുള്‍, ശ്രീ, ജി.മനു എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. [നന്ദി അറിയിക്കുന്നത് ഇഷ്ടമില്ലാത്തവര്‍ക്ക് കൃതജ്ഞത -:)))]

സാക്ഷരന്‍ said...

മുരളി - കഥ നന്നായി. കുടുമ്പത്തിനു വേണ്ടി എരിഞ്ഞു തീരുന്ന അമ്മാവന്‍മാരും മരുമക്കളും അനേകം. ...ലോകത്തില്‍ നിസ്വാറ്‍ഥമായൊരു ഹ്റുദയ മുണ്ടായതാണെണ്റ്റെ പരാജയം .... കേട്ടിട്ടില്ലേ

Manoja said...

Emotions do not cry, words do not cry, memories do not cry but they made the people to shed the tears.
Asthithwam nashtappettavent ormakal lives only in web( Paper?)

താരാപഥം said...

നമ്മള്‌ പ്രവാസികളായതുകൊണ്ട്‌ ഇത്‌ ടച്ചിംഗായി തോന്നും. ഒരു കഥപോലുമില്ലാതെ. ഇവിടെ കുഞ്ഞപ്പന്‍ വിളിച്ചപ്പോള്‍ അമ്മാവന്‍ മരിച്ച വിവരമെങ്കിലും അറിഞ്ഞു. സാധാരണ വീട്ടിലേക്ക്‌ വിളിച്ചാല്‍ ഇവിടന്നു ചോദിക്കുന്നതിനുള്ള മറുപടിമാത്രമെ കിട്ടുകയുള്ളു. പിന്നെ ആകെയൊരു ചോദ്യം "ഡ്രാഫ്റ്റ്‌ എപ്പളാ അയക്ക്യാ".

ആവനാഴി said...

മാഷെ,

വളരെ ഹൃദയസ്പൃക്കായ കഥ. വായിച്ചപ്പോള്‍ മനസ്സു വല്ലാതെ നൊന്തു. അത്രക്കു മനസ്സിനെ സ്പര്‍ശിച്ചു അതു.

കുഞ്ഞപ്പന്‍ ഗോപാലമ്മാവന്റെ സ്നേഹവും വാത്സല്യവും വളരെയധികം അനുഭവിച്ചു വളര്‍ന്നു.

"ഇത് നീ തൊടാന്‍ പാടില്ല. ഇക്കിളിന് വെള്ളം കുടിക്ക്വാ ചെയ്യാ അല്ലാണ്ട് കള്ളല്ല. മാത്രോല്ല, നീ ഈ സാധനം കഴിച്ചൂന്നെങ്ങാന്‍ അമ്മാവന്‍ കേട്ടാ‍, അന്ന് പിന്നെ നീയെന്റെ മരുമോനല്ലാ. പക്ഷെ നീ വല്യ ആളാവുമ്പോ എന്നും കള്ളു കുടിക്കാനുള്ള കാശ് നീ ഈ പാവം അമ്മാമനു തരണം. നീ നല്ലവനാടാ,,,,"

ഈ വരികള്‍ ഹൃദയത്തില്‍ വല്ലാതെ സ്പര്‍ശിക്കുന്നല്ലോ മാഷെ.

ആ സ്നേഹവാത്സല്യങ്ങളുടെ മൂല്യം കുട്ടിമാളുവിനറിയില്ല; അറിയില്ലെന്നു നടിക്കുന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ആരോരുമില്ലാതെ കടത്തിണ്ണയില്‍ മരിക്കേണ്ടിവന്ന ആ അമ്മാവനെ നോക്കാത്തതിനു സൌകര്യപൂര്‍‌വം ഒരു ഒഴിവുകഴിവു കണ്ടുപിടിക്കുകയും ചെയ്യുന്നു അവള്‍!

ഈയിടെ വായിച്ച കഥകളില്‍ ഒന്നാം സ്ഥാനം ഇതിനു തന്നെ.

സസ്നേഹം
ആവനാഴി.

Sherlock said...

മുരളിയേട്ടാ..കഥ നന്നായി....കുഞ്ഞന്റെ മനസിന്റെ നൊമ്പരം വായനക്കാരുടെ കൂടി നൊമ്പരമായിരിക്കുന്നു

സഹയാത്രികന്‍ said...

മുരളിയേട്ടാ....
മനസ്സില്‍തൊട്ടു... വേറൊന്നും പറയാനില്ല
:(

കാര്‍വര്‍ണം said...

:(

ദിലീപ് വിശ്വനാഥ് said...

നന്നായി മുരളിയേട്ടാ... ഇതൊക്കെത്തന്നെ എല്ലാ പ്രവാസികളുടെയും വേദന. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

സജീവ് കടവനാട് said...

നന്നായി അവതരിപ്പിച്ചു.

ഗിരീഷ്‌ എ എസ്‌ said...

പതിവ്‌ പോലെ മനോഹരം

കുഞ്ഞന്‍ said...

മുരളിയേട്ടാ...

സത്യം ഞാന്‍ അന്തിച്ചുപ്പോയി, ഞാന്‍ വീട്ടിലേക്കു വിളിക്കുമ്പോളുണ്ടായിട്ടുള്ള സംഭാഷണങ്ങള്‍..അതേപടി എഴുതിയിരിക്കണൂ.. എനിക്കു വേണ്ടപ്പെട്ടവരുടെ വേര്‍പാട് ഒരു ഒഴുക്കന്‍ മട്ടില്‍ പറയുകയും മറ്റുള്ള കാര്യങ്ങള്‍ ടെന്‍ഷനുണ്ടാക്കുന്ന തരത്തില്‍ കേള്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്..
എത്ര ഭംഗിയായി പ്രവാസിയുടെ നീറ്റല്‍ വരച്ചു കാട്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍...!

മയൂര said...

വല്ലാതെ മനസ്സിനെ സ്പര്‍ശിച്ച കഥ...നന്നായി അവതരിപ്പിച്ചിരിക്കുന്നു...

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നൂ

Unknown said...

ഒരുപാടു ഗോപാലനമ്മാവന്മാരേം,കുഞ്ഞന്മാരേം,കുട്ടിമാളുമാരേം നേരിട്ടറിയാം..അടൂത്തുപരിചയമുള്ള ഒരാള്‍ വന്ന് അയല്വക്കത്തെ വിശേഷം പറഞ്ഞതുപോലെയാണു ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്....welldone

Sethunath UN said...

മുര‌ളിയേട്ടാ,
പാവം കുഞ്ഞപ്പന്റെ മുഴുവന്‍ സങ്കടവും കുട്ടിമാളുവിന്റെ ഒടുക്കല‌ത്തെ പണ‌ക്കൊതിയും ഒരൊറ്റ ഫോണ്‍ വിളിയില്‍!
ന‌ല്ല എഴുത്ത്.

Typist | എഴുത്തുകാരി said...

ഈ ഗോപാലനമ്മാവന്‍ എത്രയോ അമ്മാവന്മാരുടെ ഒരു പ്രതീകം. അല്ലേ?

ബാജി ഓടംവേലി said...

മുരളി മാഷെ,
വളരെ ഹൃദയസ്‌പര്‍‌ശിയായ കഥ.
വായിച്ചപ്പോള്‍ മനസ്സു വല്ലാതെ നൊന്തു.
അത്രക്കു മനസ്സിനെ സ്പര്‍ശിച്ചു .
നന്നായിട്ടെഴുതിയിരിക്കുന്നു.

ഹരിശ്രീ said...

എങ്ങനെയെങ്കിലും ഇവിടന്ന് പോയീട്ട് നാട്ടില്‍ നില്‍ക്കാന്‍ കൊതിച്ച കുഞ്ഞപ്പന്റെ മനസ്സില്‍ വീണ്ടും വീണ്ടും അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിക്കൊണ്ടിരുന്നു. അയാള്‍ എല്ലാറ്റിനും ഫോണിലൂടെ മൂളിക്കൊണ്ടിരുന്നു

മുരളിയേട്ടാ,

കഥ അസ്സലായി. ടെലഫോണ്‍ അവതരണ ശൈലി നന്നായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

A touching story...

Murali K Menon said...

സാക്ഷരന്‍,മനോജ, താ‍രാപഥം, ആവനാഴി, ജിഹേഷ്, സഹയാത്രികന്‍, കാര്‍വര്‍ണ്ണം, വാല്‍മീകി, കിനാവ്, കുഞ്ഞന്‍, ദ്രൌപദി, മയൂര, ആഗ്നേയ, ഹരിശ്രീ, നജീം , നിഷ്ക്കളങ്കന്‍, എഴുത്തുകാരി, ബാജി, നിങ്ങളുടെ വായനക്കും അഭിപ്രായത്തിനും ഒരുപാടു നന്ദി.

Murali K Menon said...

പ്രിയക്ക് നന്ദി പറയാന്‍ വിട്ടുപോയി. ചിലപ്പോള്‍ പിണങ്ങിയാലോ, മരുമോളാണെന്ന് പറഞ്ഞീട്ട് കാര്യം‌ല്യ. മൂക്കത്താ ശുണ്ഠി. നന്ദിണ്ട് ട്ടാ

ചീര I Cheera said...

കൂടുംബ ബന്ധങള്‍ക്ക് കെട്ടുറപ്പ് വേണമെങ്കില്‍, അത് മനസ്സിലാക്കി കൊടുക്കാനും മനസ്സിലാക്കാനുമാവണമെങ്കില്‍, സഹവാസം, ആശയവിനിമയം, അതില്‍ഊടെ വളരുന്ന സ്നേഹം ഇതെല്ലാം അത്യാവശ്യം അല്ലേ... ഒരു മാസത്തെ ലീവില്‍ വരുന്നയാള്‍ക്ക് എത്രത്തോളം ബന്ധങ്ങള്‍ക്കുള്ള വില ഭാര്യയ്ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനാകും, അതിനുള്ള സമയം എത്രത്തോളം കിട്ടും..
അതില്‍ വിജയിയ്ക്കാനായാല്‍ അതൊരു ഭാഗ്യം തന്നെ, പ്രവാസിയെ സംബന്ധിച്ചിടത്തോളം..
ഇഷ്ടമായി..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല കഥ. നമ്മുടെ മനസ്സില്‍ ഉള്ള സ്നേഹങ്ങള്‍, നമ്മുക്കുള്ള കടപ്പാടുകള്‍ അതൊക്കെ നമ്മുക്കു മത്രമല്ലേ അറീയു.അത് നമ്മുക്കു ചുററും ഉളള്ള എല്ലാവരും മനസ്സിലാക്കണം എന്നില്ല. ഭാവിയെ കുറിച്ചു ചിന്തയുള്ള ഒരു ഭാര്യ.. അതും ഒരു തരം സ്നേഹവും കടപ്പാടും ഒക്കെ തന്നെ അല്ലേ? എന്തായാലും പലതരത്തിലുള്ള സ്നേഹവും, കടപ്പാടുകളും ഒക്കെ ഉള്ള നല്ല ഒരു കഥ.

മന്‍സുര്‍ said...

മുരളിഭായ്‌...

കൊള്ളാല്ലോ ഈ ഫോണ്‍ ഇന്‍ പ്രോഗ്രാം ഹഹാഹഹാ
മനോഹരമായി എഴുതിയിരിക്കുന്നു...

മംഗലാപ്പുരത്തെ സ്നേഹിതന്‍ മൊബൈല്‍ വാങ്ങി അവന്റെ ഉപ്പാക്ക്‌ നാട്ടിലേക്ക്‌ വിളിച്ച്‌...പറയുന്നു

ഉപ്പാ ഉപ്പാ ഇത്‌ ഞാനുപ്പാ...
മറുതലക്കല്‍ മറുപ്പടി നീ ഉപ്പാണെങ്കി ഞാനാരാ...??

നടന്നോണ്ടിരിക്കുബം ബിളിക്ക്‌ണ ഫോണ്‌ മേങ്ങി...


നന്‍മകള്‍ നേരുന്നു

അലി said...

മുരളിയേട്ടാ..

പ്രവാസത്തിന്റെ നൊമ്പരങ്ങള്‍..
നഷ്ടപ്പെടലിന്റെ തേങ്ങലുകള്‍...
ഹൃദയസ്പര്‍ശിയായി എഴുതി.

അഭിനന്ദനങ്ങള്‍

സ്നേഹതീരം said...

വളരെ ഹൃദയസ്പര്‍ശിയായി എഴുതി. ഇത് പ്രവാസികളുടെ മാത്രം കഥയല്ല. കുടുംബത്തിനുവേണ്ടി സ്വയം മറന്ന് ജീവിക്കുന്ന ഓരോ വ്യക്തിയുടെയും കഥയാണ്. മക്കളിലൊരുത്തന്‍ കഷ്ടപ്പെട്ടുപഠിച്ച് ഒരു ജോലിക്കാരനായാല്‍, ഉടന്‍ തന്നെ മുഴുവന്‍ കുടുംബത്തിന്റെയും (കഴിയുമെങ്കില്‍, ഈ മധുരപ്രതീക്ഷയില്‍ അലസജീവിതം നയിക്കുന്ന സകലമാന ബന്ധുക്കളുടെയും)പിന്നീടങ്ങോട്ടുള്ള ബാദ്ധ്യതകള്‍ മുഴുവന്‍ തലയില്‍ വെച്ചു കൊടുത്ത് ആശീര്‍വ്വദിക്കുന്ന മനുഷ്യരെയും ഇത്തരുണത്തില്‍ സ്മരിക്കുന്നു.
മനുഷ്യവര്‍ഗ്ഗത്തിന്റെ സ്വാര്‍ത്ഥതയ്ക്കു അറുതിവരുത്താനുള്ള ആദ്യനടപടിയായി നമ്മുടെ മനസ്സിലെ സ്വാര്‍ത്ഥതകളെ നമുക്കു വലിച്ചെറിയാം.
(വലിച്ചെറിയാന്‍ ശ്രമിക്കാം എന്നു തിരുത്തണോ?):)

(ഒരു പോസ്റ്റിന് ആദ്യത്തെ കമന്റ് എഴുതാന്‍ മോഹം..പക്ഷെ ജോലിയും അടുക്കളയുമൊക്കെ കഴിഞ്ഞ് .. വെറുതേയീ മോഹങ്ങള്‍ എന്നു പാടേണ്ടിവരും..!):)

ആശംസകളോടെ...

മുരളീധരന്‍ വി പി said...

മേനോന്‍, വായിക്കാന്‍ വൈകിപ്പോയി. നന്നായിരിക്കുന്നു.

ഒട്ടുമിക്ക പ്രവാസികളുടെയും കാര്യമിങ്ങനെയൊക്കെയാണെന്ന് പോസ്റ്റുകള്‍ വായിച്ചപ്പോളാണ് മനസ്സിലായത്.

എനിക്ക് അത്തരമൊരനുഭവം ഇല്ലാതിരുന്നതിനു ദൈവത്തിനു സ്തുതി.

Murali K Menon said...

പി.ആര്‍., മന്‍സൂര്‍, അലി, മുരളീധരന്‍ വി.പി. എന്നിവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

കിലുക്കാം‌പെട്ടി: കഥയൊന്ന് ചികഞ്ഞ് പരിശോധിച്ച മട്ടുണ്ടല്ലോ, കമന്റ് ഒരുപാട് ഇഷ്ടായി ട്ടോ, നന്ദി.

സ്നേഹതീരം: എന്താ പറയാ, ഞാന്‍ ധന്യനായ് എന്ന് മാത്രം പറയട്ടെ... പിന്നെ ആദ്യകമന്റ് എന്നതിനേക്കാള്‍ നിങ്ങളുടെ സാന്നിദ്ധ്യം തന്നെ (എപ്പോഴാണെങ്കിലും) ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

മുരളിയേട്ടാ.. ഇങ്ങനെയും പ്രവാസികളുണ്ട്... മറ്റുള്ളവര്‍ വെറും കറവപ്പശുവായിമാത്രം കാണുന്ന പാവം പ്രയാസികള്‍!

ഗീത said...

ഈ കഥ വായിച്ചപ്പോള്‍ 2കഥാപാത്രങ്ങളെ ഓര്‍മ വന്നു
ഒന്ന് ഏതോ ഒരു സിനിമയില്‍ കളക്റ്റര്‍ ആയി വരുന്ന മമ്മൂട്ടിയുടെ അമ്മാവനായി വരുന്ന തിലകന്റെ കഥാപാത്രം.ഈ കഥയിലെ ഗോപാലനമ്മാവന്റെ ഛായയുണ്ട്‌ ആ കഥാപാത്രത്തിന്.
രന്ണ്ടാമത്തേത്, ഗള്‍‍ഫ് ഭര്‍ത്താവുള്ള ഒരു പെണ്‍കുട്ടിയാണ്‌. അവള്‍‌ക്ക്, ഭര്‍ത്താവ് നാട്ടിലേക്ക് വരുകയും വേണ്ട, ഫോണിലൂടെ അയാളുടെ ശബ്ദവും കേള്‍ക്കണ്ടാ...
അയാളുടെ പണം മാത്രം എത്തിയാല്‍ മതി...
ഇതിലെ കുട്ടിമാളുവിനെപ്പോലെ.

ആദ്യത്തേത് സിനിമാ കഥാപാത്രമെങ്കില്‍, രണ്ടാമത്തേത് യഥാര്‍ത്ഥജീവിതത്തിലെ കഥാപാത്രം.

ഭൂമിപുത്രി said...

ഇതുവായിക്കാന്‍ കുറച്ചുവൈകിയാണെത്തിയത്ത്.
അതുകൊണ്ടൊരു ഗുണമുണ്ടായി..മറ്റു കമന്റുകള് വായിക്കാനും ‍ഈക്കഥകയുടെ ജീവന്‍ കൂടുതലായി തൊട്ടറിയാനും പറ്റി.
അഭിനന്ദങ്ങള്‍!

Murali K Menon said...

അപ്പൂ, ഗീതാ, ഭൂമിപുത്രീ - വായനക്കും, അഭിപ്രായത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

കുറുമാന്‍ said...

പാവം കുഞ്ഞപ്പന്‍.......

മനന്‍സ്സിലാക്കപെടാതെ പോകുന്ന ഗോപാലമ്മാവന്മാര്‍ ഒരുപാട്

നന്നായി മുരളിയേട്ടാ

pradeep said...

നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍

Murali K Menon said...

കുറുമാനും, പ്രദീപിനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ശ്രീ said...

മുരളിയേട്ടാ...

ഒരു ഹാഫ് സെഞ്ച്വറി അടിക്കാനായി കാത്തിരിക്കുകയായിരുന്നു... ഇപ്പോ കിട്ടിപ്പോയ്.

:)

Mahesh Cheruthana/മഹി said...

മുരളിയേട്ടാ,
മാറുന്ന സാമൂഹ്യ ചുറ്റുപാടിന്റെ നേര്‍ക്കാഴ്ച!
വളരെ ഇഷ്ടമായി!

Murali K Menon said...

ഹാഫ് സെഞ്ചുറി അടിക്കാന്‍ രണ്ട്‍ാമത് പ്രത്യക്ഷപ്പെട്ട ശ്രീക്കും, മഹേഷിനും എന്റെ നന്ദി.

Gopan | ഗോപന്‍ said...

മുരളി മാഷേ.
ഇവിടെ വരുവാന്‍ വൈകി..
കുഞ്ഞപ്പന്‍റെ കഥ മനസ്സില്‍ തട്ടുന്ന വിധം മാഷെഴുതിയിരിക്കുന്നു..മറ്റുള്ളവര്‍ക്ക്‌ വേണ്ടി ജീവിച്ചു സ്വയം ഉരുകി തീരുന്ന ജീവിതങ്ങള്‍..
എന്‍റെ പത്തുവര്‍ഷത്തെ ഗള്‍ഫിലെ ജീവിതത്തില്‍ അടുത്തറിഞ്ഞ ചിലരുടെ ജീവിത കഥ പോലെ തോന്നി..

Anonymous said...

മുരളിയേട്ടാ നന്നായി ഈ കഥ.

Murali K Menon said...

thanks gopan & guptan for reading and commenting. I rarely come back to my old postings hence I could not see your comments.

Unknown said...

Kuttimalu sandesham vayichu. Kudumbathe naatilakki pravasalokathu ottakku jeevikkan vidhikkappetta oro pravasiyudeyum swakarya dughangalithu. Priyathamayude snehoshmalamaya swaram kelkkan kathorthirikkunna pravasi kelkkunnathu bank balance kuranjathum loan adavu mudangiyathum ammayiammayum mattu bandhu janangalumayulla udakkukalumokkeyanu. Vivahathinte adyanalukalil kettirunna snehardramaya swarathinayi dahikkunna pravasikku palappozhum kittunnathu valare dharshtyam niranja vakkukalavam. nannayi avatharippichirikkunnu. Iddehathinte mattella rechanakalileyum pole valare nalloru lalithyam... Ishtamayi.

Unknown said...

Kuttimalu sandesham vayichu. Kudumbathe naatilakki pravasalokathu ottakku jeevikkan vidhikkappetta oro pravasiyudeyum swakarya dughangalithu. Priyathamayude snehoshmalamaya swaram kelkkan kathorthirikkunna pravasi kelkkunnathu bank balance kuranjathum loan adavu mudangiyathum ammayiammayum mattu bandhu janangalumayulla udakkukalumokkeyanu. Vivahathinte adyanalukalil kettirunna snehardramaya swarathinayi dahikkunna pravasikku palappozhum kittunnathu valare dharshtyam niranja vakkukalavam. nannayi avatharippichirikkunnu. Iddehathinte mattella rechanakalileyum pole valare nalloru lalithyam... Ishtamayi.

ManzoorAluvila said...

വളരെ ഹൃദയസ്പശിയായ കഥ, നന്നായ്‌ അവതരിപ്പിച്ചിരിക്കുന്നു..ആശംസകൾ..

Murali K Menon said...

ജ്യോത്, മന്‍സൂര്‍ അലുവിള: വായനയ്ക്കും, അഭിപ്രായത്തിനും നന്ദി...
അതോടൊപ്പം നിങ്ങളുടെ കമന്റുകള്‍ കാണാന്‍ ഇത്ര വൈകിയതിന് ക്ഷമ ചോദിക്കട്ടെ. പോസ്റ്റ് ചെയ്ത് കഴിഞ്ഞ് കുറച്ചുകാലം കഴിഞ്ഞാല്‍ പിന്നെ പോസ്റ്റുകളിലേക്ക് തിരിഞ്ഞുനോക്കുന്ന സ്വഭാവം വളരെ കുറവാണ്. ഇതു തന്നെ കണ്ടത് കമന്റ് പേജ് നോക്കിയപ്പോഴാണ്.